സമൂഹ മാധ്യമങ്ങളിലൂടെ പ്രകോപനപരമായ വീഡിയോകള്‍ ഷെയര്‍ ചെയ്ത് സാമൂഹിക സന്തുലിതാവസ്ഥ തകര്‍ത്തവര്‍ ഒരു വശത്ത് ഭരണകൂടത്തിന്‍റെ ഒത്താശയില്‍ സുഖമായി കഴിയുകയും, ഇരകളുടെ കുടിലുകള്‍ തച്ചുതകര്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് നൂഹിലെ എംഎൽഎയും കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി ഉപനേതാവുമായ അഫ്താബ് അഹമ്മദ് ആരോപിച്ചു
ഭയാനകമാണിത്. രാജ്യത്തെ പൗരന്മാര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ആക്രമിക്കപ്പെടുകയാണ്. നമ്മുടെ സ്വന്തം ആളുകള്‍ പട്ടാപ്പകല്‍ ആക്രമിക്കപ്പെടുന്നു. അവര്‍ മുസ്ലീങ്ങളായതിനാല്‍ ആരും പ്രതികരിക്കുന്നില്ല. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. നിശബ്ദരായിരിക്കുന്നവര്‍ നാണക്കേടാണ്'-ഗുര്‍മെഹര്‍ ട്വീറ്റ് ചെയ്തു
കഴിഞ്ഞ ദിവസം യുപിയിലെ ശഹരന്‍പൂരില്‍ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്റ്റേഷനില്‍നിര്‍ത്തി ലാത്തി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.